
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകളെ ഇഡി ചോദ്യചെയ്യുന്നു. കമ്പനി ഡയറക്‌ടർമാരിൽ ഒരാൾകൂടിയായ ഷിബി എസ് കർത്തയെയാണ് ഇഡി ചോദ്യംചെയ്യുന്നത്. എക്‌സാലോജിക്കിനും സിഎംആർഎല്ലിനും ഇടയിൽ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി തേടുന്നത്. ശശിധരൻ കർത്തയുടെ മകനും കമ്പനി ഡയറക്‌ടർമാരിൽ ഒരാളുമായ ശരൺ എസ് കർത്ത ചോദ്യം ചെയ്യലിനായി ഇന്ന് ഇഡിക്ക് മുന്നിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.
ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കർത്ത ചോദ്യം ചെയ്യലിന് ഹാജരാകുന്നത് വൈകിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും എക്‌സാലോജിക് കമ്പനി മേധാവിയുമായ വീണ ടിയുടെ ചോദ്യം ചെയ്യൽ ബുധനാഴ്‌ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകൻ വഴി നൽകാമെന്ന വീണയുടെ നിർദേശം തള്ളിയാണ് ഇഡി വീണ്ടും സമൻസ് നൽകിയത്. മെഡിക്കൽ പരിശോധനകളുടെ റിപ്പോർട്ടുകളടക്കം ഉൾപ്പെടുത്തി വീണ നൽകിയ ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് അഞ്ച് ദിവസംകൂടി കാലാവധി നീട്ടിനൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |