TRENDING THIS WEEK
മഴക്കോട്ടിട്ട് പണിയ്ക്ക് പോകുന്ന തൊഴിലാളികളും തെരുവിൽ അലയുന്ന നായ്ക്കളും. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച. രണ്ട് ദിവസം ജില്ലയിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
മഴക്കാലം അഘോഷമാക്കാൻ കോട്ടയം കൈപ്പുഴ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കൈപ്പുഴക്കാറ്റിൽ സംഘടിപ്പിച്ച നാടൻ ചൂണ്ടയിടൽ മത്സരത്തിൽ പങ്കെടുക്കുന്നവർ.സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം അഞ്ഞൂറിലധികം ആൾക്കാർ മത്സരത്തിൽ പങ്കെടുത്തു.ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മീൻ പിടിക്കുന്ന ആൾക്ക് ഒന്നാം സമ്മാനമായി ഇരുപത്തിഅയ്യായിരം രൂപയാണ് നൽകുന്നത്
മഴക്കാലം അഘോഷമാക്കാൻ കോട്ടയം കൈപ്പുഴ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കൈപ്പുഴക്കാറ്റിൽ സംഘടിപ്പിച്ച നാടൻ ചൂണ്ടയിടീൽ മത്സരത്തിൽ പങ്കെടുത്ത് മീൻ കിട്ടിയവരുടെ സന്തോഷം. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം അഞ്ഞൂറിലധികം ആൾക്കാർ പങ്കെടുത്തു.ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മീൻ പിടിക്കുന്ന ആൾക്ക് ഒന്നാം സമ്മാനം 25000 രൂപയാണ്
ചൂണ്ട ഫെസ്റ്റ്....മഴക്കാലം അഘോഷമാക്കാൻ കോട്ടയം കൈപ്പുഴ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കൈപ്പുഴക്കാറ്റിൽ സംഘടിപ്പിച്ച നാടൻ ചൂണ്ടയിടീൽ മത്സരത്തിൽ പങ്കെടുക്കുന്നവർ
മഴക്കാലം അഘോഷമാക്കാൻ കോട്ടയം കൈപ്പുഴ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കൈപ്പുഴക്കാറ്റിൽ സംഘടിപ്പിച്ച നാടൻ ചൂണ്ടയിടീൽ മത്സരത്തിൽ പങ്കെടുത്തക്കാൻ ചൂണ്ടയുമായി എത്തുന്നവർ
ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷിക അനുസ്മരണ സമ്മേളനം പത്തനംതിട്ട മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്യുന്നു.
തല പോയപ്പോൾ.... തെങ്ങുകൃഷിക്കായി ഏറ്റവും കൂടുതൽ സ്ഥലം നീക്കിവെച്ചിട്ടുള്ള ഇന്ത്യൻ സംസ്ഥാനം കേരളമാണ്. പക്ഷെ നാളികേര ഉൽപ്പാദനത്തിൽ കേരളം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.... തല പോയ തെങ്ങിന് മുകളിൽ അരയാൽ തളിർത്ത ഈ കാഴ്ച പാലക്കാട് - മലമ്പുഴ റോഡിൽ നിന്നുള്ളതാണ്.
വായന മാസാചരണത്തിൻ്റെ ഭാഗമായി തൃശൂർ സാഹിത്യ അക്കാഡമിയിലെ ലൈബ്രറി സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുന്ന ഗവ.മോഡൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികൾ
കോട്ടയം എസ്.എച്ച് മൗണ്ടിന് സമീപം ടിഷ്യു പേപ്പർ കമ്പനിയ്ക്ക് തീപിടിച്ചപ്പോൾ അഗ്നിരക്ഷാ സേനാംഗങ്ങൾ അണയ്ക്കാൻ ശ്രമിക്കുന്നു
പാനി പൂരി വില്പനയ്ക്കായി താമസ സ്ഥലത്ത് നിന്ന് പോകുന്ന അന്യസംസ്ഥാ തൊഴിലാളികൾ. നിരവധി പേരണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡരുകിൽ കച്ചവടം നടത്തുന്നത്. പുല്ലേപ്പടിയിൽ നിന്നുള്ള കാഴ്ച