അസ്തമയസൂര്യന്റെ പ്രഭയിൽ ചുവന്നുതുടുത്ത മാനത്ത് നിരയായി കൂടുതേടി പറക്കുന്ന പക്ഷിക്കൂട്ടം. ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന്റെ പശ്ചാത്തലത്തിൽ പകർത്തിയ ദൃശ്യം
പച്ചപ്പും വരണ്ട പുൽമേടുകളും നിറഞ്ഞ ഗ്രാമവഴികളിലൂടെ ആട്ടിൻപറ്റവുമായി സഞ്ചരിക്കുന്ന ഇടയന്മാർ ഇന്നും തമിഴ്നാട്ടിലെ ഗ്രാമീണ ജീവിതത്തിന്റെ ലളിതമായൊരു ചിത്രം വരച്ചിടുന്നു. രാവിലെയോടെ ആടുകളെയും കൂട്ടി പുറപ്പെടുന്ന ഇവർ പകൽ മുഴുവൻ ആടുകളെ മേയ്ക്കുന്നു. തലമുറകളായി കൈമാറിവരുന്ന ഈ ജീവിതരീതി തമിഴ്നാടിന്റെ കാർഷിക സംസ്കാരത്തിന്റെയും ഗ്രാമീണ പാരമ്പര്യത്തിന്റെയും നേർക്കാഴ്ച കൂടിയാണ്. തേനിയിൽ നിന്നുള്ള കാഴ്ച
തൊടുപുഴ അരിക്കുഴയിലെ പാടത്ത് വിത്തു വിതയ്ക്കലിനായി വയൽ ഒരുക്കുന്ന കർഷകൻ.
തേക്കടിക്ക് സമീപം പെരിയാർ വന്യജീവി സങ്കേതത്തിലെ പുൽമേട്ടിൽ മ്ലാവുകളും കാട്ടുപോത്തുകളും കൂട്ടത്തോടെ മേയുന്ന കാഴ്ച. പച്ചപ്പാർന്ന പുൽമേടും തൊട്ടരികിലെ പെരിയാർ തടാകവും നിബിഡ വനവും ചേർന്ന് ഒരുക്കുന്ന പ്രകൃതിയുടെ മനോഹാരിത നമുക്കിവിടെ ദൃശ്യമാവും. വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ അവയെ അടുത്തുനിന്ന് നിരീക്ഷിക്കാനായി നിരവധി സഞ്ചാരികളാണ് തേക്കടിയിലെത്തുന്നത്.
മധുരിക്കും ഓർമ്മയിൽ.... കോട്ടയം എം.ഡി എൽ.പി സ്‌കൂളിൽ നടന്ന ഓണാഘോഷപരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികളെ കൗതുകത്തോടെ നോക്കി നിൽക്കുന്ന വിദ്യർത്ഥിക്കൊപ്പം വന്ന അമ്മൂമ്മ
കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് ട്രോളിങ് നിരോധനത്തിന് ശേഷവും മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ വലയുകയാണ് മത്സ്യത്തൊഴിലാളികൾ. കനത്ത തിരയടിച്ചിൽ വകവയ്ക്കാതെ തിരുവനന്തപുരം വലിയതുറ പാലത്തിൽ നിന്ന് മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളി.
കനത്ത കടൽക്ഷോഭത്തെത്തുടർന്ന് നഗരത്തിലെ പ്രധാന ബീച്ചുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതിനാൽ പലരു അപകടങ്ങൾ പതിയിരിക്കുന്ന തീരദേശ മേഖലകളിൽ കുട്ടികളുമായി ഇറങ്ങുന്നത്. അപ്രതീക്ഷിതമായുള്ള തിരയിൽ നിന്ന് രക്ഷതേടി രക്ഷകർത്താവിന്റെ അടുത്തേയ്ക്ക് ഓടുന്ന ബാലിക.. തിരുവനന്തപുരം തുമ്പയിൽ നിന്നുള്ള കാഴ്ച
അശ്വാരൂഢ അഭ്യാസത്തിന്റെ പരിശീലനത്തിലേർപ്പെട്ട എൻ.സി.സി കേഡറ്റ്
കുഴിയിൽ വീഴാതെ... തൃശൂർ കോർപ്പറേഷൻ പാലസ് ഗ്രൗണ്ടിൽ ആരംഭിച്ച സപ്ലൈകോ ജില്ലാ ഓണം ഫെയർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഗ്രൗണ്ടിലെ വെള്ളം നിറഞ്ഞ മഴക്കുഴികൾക്ക് നടുവിൽകൂടി നടന്നുപോകുന്നു
സകുടുംബം ഇന്ന് ലോക ആനദിനം. കർണാടക - വയനാട് അതിർത്തിയിൽ കബനിയിൽ നിന്ന് പകർത്തിയ ചിത്രം. ആനകളെയും അവയുടെ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലാണ് ലോക ആനദിനം. "ആനകളെ സഹായിക്കാൻ ലോകത്തെ ഒരുമിച്ച് കൊണ്ടുവരിക" എന്നതാണ് ഈ വർഷത്തെ തീം.
ശക്തമായ മഴയെത്തുടർന്ന് നിറഞ്ഞൊഴുകുന്ന പുഴയിലൂടെ ഒഴുകിയെത്തുന്ന തേങ്ങകൾ മുളയിയിൽ വലകെട്ടി കോരിയെടുക്കുന്ന കാഴ്ച. കോതമംഗലം കോഴിപ്പിള്ളി പാലത്തിൽ നിന്ന്
ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് അടിച്ചു കയറുന്ന തിരമാലകളെ വകവയ്ക്കാതെ അപകടകരമായ രീതിയിൽ പുലിമുട്ടിൽ സാഹസികമായി കയറുന്ന യുവാക്കൾ. തിരുവനന്തപുരം പൂന്തുറ നിന്നുള്ള കാഴ്ച
തമിഴ്നാട്ടിലേക്കുള്ള ഇഷ്ടികച്ചൂളയിലേയ്ക്ക് ആവശ്യമായ തടികൾ കയറ്റിയ ലോറിയിൽ അപകടകരമായ നിലയിൽ ഇരുന്ന് പോകുന്ന തൊഴിലാളികൾ. കഴക്കൂട്ടം -കാരോട് ബൈപ്പാസിൽ നിന്നുള്ള കാഴ്ച
കടൽക്ഷോഭത്തെത്തുടർന്ന് അപായക്കൊടി സ്ഥാപിച്ചതിന് സമീപത്തിരുന്ന് കളിക്കുന്ന കുട്ടി. തിരുവനന്തപുരം കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ നിന്നുള്ള കാഴ്ച
കോട്ടയം ലൂര്‍ദ്‌സ് സ്‌കൂളില്‍ ആരംഭിച്ച 21-ാമത് അഖില കേരള ലൂർദിയന്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ കോട്ടയം ലൂര്‍ദ് സ്‌കൂളിനെതിരെ പോയിന്റ് നേടാനുള്ള ശ്രമത്തിനിടയിൽ കണ്ണൂര്‍ ചെറുപുഷ്പം സ്‌കൂളിലെ കളിക്കാരൻ വീണുപോയപ്പോൾ . മത്സരത്തിൽ കണ്ണൂർ ചെറുപുഷ്പം സ്കൂൾ വിജയികളായി
കോട്ടയം എം.ജി.സർവകലാശാലയിൽ യുണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസ് ഫ്ലെക്സിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയത് നീക്കം ചെയ്യണമെന്ന് വൈസ് ചാൻസലർ ആവശ്യപ്പെട്ടതിനെ തുടർന്ന് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞപ്പോൾ
'എലിഫന്റ് ഫാലിമി' കർണാടക - വയനാട് അതിർത്തിയിലെ കബനി റിസർവ് ഫോറസ്റ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കുടുംബം..
യുവതലമുറയിൽ മാലിന്യ സംസ്കരണ ബോധവൽക്കരണം ഉറപ്പാക്കാൻ ആലപ്പുഴ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ബിൻ വിൻ ചലഞ്ച്' എക്സൈസ് സഹകരണ മന്ത്രി എം. ലിജു ഗോളടിച്ച് ഉദ്ഘാടനം ചെയ്തപ്പോൾ. ജില്ലാ കളക്ടർ ഷാജി വി. നായർ , ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഷിൻസ് തുടങ്ങിയവർ സമീപം
ആകാശത്ത് മഴമേഘങ്ങൾ ഉരുണ്ടുകൂടിയ ആലപ്പുഴ ബീച്ചിൽ കടൽത്തീരത്തെ തിരമാലകളിൽ ആസ്വദിച്ചുല്ലസിക്കുന്ന യുവാക്കൾ.
എസ്.എഫ്.ഐ മാർച്ച്
  TRENDING THIS WEEK
തൃശൂർ മോഡൽ ഗവ.സ്‌കൂളിൽ സംഘടിപ്പിച്ച റവന്യു ജില്ലാ ചെസ്സ് ടൂർണ്ണമെൻ്റിൽ മത്സരിക്കുന്ന ആൽഫിൻ ഇടത് കൈ വീണ് ഒടിഞ്ഞെങ്കിലും വിജയിക്കാനായുള്ള പരിശ്രമത്തിലാണ് ആൽഫീൻ
തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന സി. അച്യുതമേനോൻ ഫൗണ്ടേഷൻ ദേശീയ സെമിനാർ " കേരളത്തിന്റെ വികസന പാരമ്പര്യവും 2057 -ലേക്കുള്ള വികസന പരിപ്രേക്ഷ്യവും " ഉദ്ഘാടനത്തിനെത്തിയ എക്കണോമിക്കൽ ആൻഡ് പൊളിറ്റിക്കൽ വീക്കിലി എഡിറ്റർ ടി .കെ അരുൺ സി. പി. ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംഭാഷണത്തിൽ. ഡോ. കെ. രവി രാമൻ, സി. പി. ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവർ സമീപം
പാലക്കാട് അന്തരിച്ച മുൻ ചിറ്റൂർ എം .എൽ .എ യും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്ചുതൻ്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ മുഖ്യ മന്ത്രി വി. ഡി . സതിശൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു മകനും എം. എൽ. എയുമായ സുമേഷ് അച്ചുതൻ ഡി. സി. സി. പ്രസിഡൻ്റ് എ. തങ്കപ്പൻ എന്നിവർ സമീപം.
പാലക്കാട് അന്തരിച്ച മുൻ ചിറ്റൂർ എം .എൽ .എ യും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്ചുതൻ്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ മുഖ്യ മന്ത്രി വി. ഡി . സതിശൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു മകനും എം. എൽ. എയുമായ സുമേഷ് അച്ചുതൻ ഡി. സി. സി. പ്രസിഡൻ്റ് എ. തങ്കപ്പൻ എന്നിവർ സമീപം.
പാലക്കാട് അന്തരിച്ച മുൻ ചിറ്റൂർ എം .എൽ .എ യും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്ചുതൻ്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ മുഖ്യ മന്ത്രി വി. ഡി . സതിശൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു മകനും എം. എൽ. എയുമായ സുമേഷ് അച്ചുതൻ ഡി. സി. സി. പ്രസിഡൻ്റ് എ. തങ്കപ്പൻ എന്നിവർ സമീപം.
പാലക്കാട് അന്തരിച്ച മുൻ ചിറ്റൂർ എം .എൽ .എ യും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്ചുതൻ്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു.
അന്തരിച്ച മുൻ ചിറ്റൂർ എം .എൽ. എ യും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്ചുതൻ്റെ മൃതദേഹം തത്തമംഗലം നെഹ്റു ഓഡിറ്റോറിയത്തിൽ  പൊതുദർശനത്തിനു വച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയവരുടെ തിരക്ക് .
അന്തരിച്ച മുൻ ചിറ്റൂർ എം. എൽ. എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്ചുതൻ്റെ മൃതദേഹം ചിറ്റൂർ തത്തമംഗലം നഗരസഭാ കാര്യാലയത്തിൽ പൊതുദർശനത്തിനായി മൃതദേഹം ആംബുലൻസിൽ നിന്ന് ഇറക്കുന്നു .
എറണാകുളം നഗരത്തെയും വൈപ്പിൻ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന ഗോശ്രീ പാലത്തിലെ അസ്തമയക്കാഴ്ച
എറണാകുളം മഹാരാജാസ് കോളേജിന് മുന്നിലെ റോഡിൽ എതിർദിശയിലെ വാഹനങ്ങൾക്ക് ഭീഷണിയായി അപകടകരമായി മറികടക്കുന്ന സ്വകാര്യ ബസുകൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com