TRENDING THIS WEEK
കടൽക്ഷോഭത്തെത്തുടർന്ന് അപായക്കൊടി സ്ഥാപിച്ചതിന് സമീപത്തിരുന്ന് കളിക്കുന്ന കുട്ടി. തിരുവനന്തപുരം കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ നിന്നുള്ള കാഴ്ച
എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ലോക്ഭവനിലേക്ക് നടത്തിയ അവകാശ പത്രികാ മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം.രണ്ട് ജലപീരങ്കികളാണ് വിദ്യാർത്ഥികൾക്ക് നേരെ ഒരേ സമയം പ്രയോഗിച്ചത്
സെക്രട്ടേറിയറ്റ് നോർത്ത് 2 ഗേറ്റിലൂടെ ഔദ്യോഗിക വാഹനത്തിൽ പുറത്തേക്ക് പോകുന്ന മുഖ്യമന്ത്രി വി.ഡി സതീശന് സല്യൂട്ട് നൽകുന്ന വനിതാ പൊലീസ് സേനാംഗങ്ങൾ
തിരുവനന്തപുരം വെങ്ങാനൂർ ചാവടിനട പൗർണ്ണമിക്കാവിൽ പുതുതായി പ്രതിഷ്ഠിക്കാനെത്തിച്ച 27 അടി ഉയരമുള്ള ഹനുമാന്റെ ഒറ്റക്കൽ ശില്പം പി .എം .ജി ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ പ്രത്യേക പൂജകൾക്കായി എത്തിച്ചപ്പോൾ
പനത്തുറ വാഴമുട്ടം ചേന്തിലാക്കരിയിലെ കടത്തിലൂടെ മറുകരയിലേയ്ക് പോകുന്നവർ. ഏതാണ്ട് ദ്വീപ് സമാനമായ പനത്തുറയിൽ സ്കൂൾ വിദ്യാർഥികളടക്കമുള്ളവരുടെ ഏക സഞ്ചാര ഉപാധിയാണ് ചേന്തിലാക്കരി–പള്ളിനട കടത്ത് എന്നറിയുന്ന ഈ കടത്തു വള്ള സേവനം.തറക്കല്ലിട്ട് 41 വർഷം മുൻപ് 1985 സെപ്റ്റംബർ 19ന് അന്നത്തെ ജനസേചന വകുപ് മന്ത്രി എം.പി ഗംഗാധരൻ സ്ഥാപിച്ച തറക്കല്ല് ഇപ്പോഴും നോക്കുകുത്തിയായി ഇവിടെയുണ്ട്.
എ.കെ.ജി സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ പി.എം ശ്രീ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
പത്ത് വർഷങ്ങൾക്കിപ്പുറം യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ക്ലിഫ് ഹൗസിൽ നടന്ന ആദ്യ മുന്നണി യോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രി പി.കെ.കുഞ്ഞാലികുട്ടിയുമായി ചർച്ചയിൽ. ഘടകകക്ഷി നേതാക്കളായ എ.എൻ രാജൻ ബാബു, വാക്കനാട് രാധാകൃഷ്ണൻ, മന്ത്രിമാരായ അനൂപ് ജേക്കബ്, കെ.മുരളീധരൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, മന്ത്രി ഷിബു ബേബി ജോൺ, പി.ജെ.ജോസഫ് എം.എൽ.എ, കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രിമാരായ രമേശ് ചെന്നിത്തല, സി.പി ജോൺ, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം, മന്ത്രി മോൻസ് ജോസഫ്, എം.എൽ.എമാരായ മാണി .സി.കാപ്പൻ , തോമസ് ഉണ്ണിയാടൻ, കെ.സുധകരൻ എം.പി എന്നിവർ സമീപം.
ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് അടിച്ചു കയറുന്ന തിരമാലകളെ വകവയ്ക്കാതെ അപകടകരമായ രീതിയിൽ പുലിമുട്ടിൽ സാഹസികമായി കയറുന്ന യുവാക്കൾ. തിരുവനന്തപുരം പൂന്തുറ നിന്നുള്ള കാഴ്ച
ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് അടിച്ചു കയറുന്ന തിരമാലകളെ വകവയ്ക്കാതെ അപകടകരമായ രീതിയിൽ പുലിമുട്ടിൽ സാഹസികമായി കയറുന്ന യുവാക്കൾ. തിരുവനന്തപുരം പൂന്തുറ നിന്നുള്ള കാഴ്ച
തമിഴ്നാട്ടിലേക്കുള്ള ഇഷ്ടികച്ചൂളയിലേയ്ക്ക് ആവശ്യമായ തടികൾ കയറ്റിയ ലോറിയിൽ അപകടകരമായ നിലയിൽ ഇരുന്ന് പോകുന്ന തൊഴിലാളികൾ. കഴക്കൂട്ടം -കാരോട് ബൈപ്പാസിൽ നിന്നുള്ള കാഴ്ച