SignIn
Kerala Kaumudi Online
Friday, 03 October 2025 12.50 AM IST

ആഗോള അയ്യപ്പ സംഗമം വലിയ പരാജയം, പണവും സമയവും പാഴാക്കൽ ; രമേശ് ചെന്നിത്തല

Increase Font Size Decrease Font Size Print Page
ramesh-chennithala

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം വലിയ പരാജയമാണെന്നും പണവും സമയവും പാഴാക്കുന്നതാണെന്നും വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന അവകാശവാദങ്ങൾ ഉന്നയിച്ചിട്ടും കസേരകളെല്ലാം ഒഴി‌ഞ്ഞു കിടക്കുകയായിരുന്നു. മോശം ജനപങ്കാളിത്തമാണ് പരിപാടിയിൽ രേഖപ്പെടുത്തിയത്.


4,245 പേർ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടും 623 പേർ മാത്രമേ പരിപാടിയിൽ പങ്കെടുത്തുള്ളൂവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരിപാടിയിൽ വലിയ ജനക്കൂട്ടം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ പരാജയപ്പെട്ടു, മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ പലരും പോയി. അയ്യപ്പന്റെ അനിഷ്ടം ഈ പരിപാടിക്ക് ഉണ്ടായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയുടെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാത്തതിനും ചെന്നിത്തല പരിപാടിയെ വിമർശിച്ചു. ഭക്തരെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിൽ പരിപാടി പരാജയപ്പെട്ടു. ദേവസ്വം മന്ത്രി വി.എൻ. വാസവൻ പരിപാടിയുടെ പരാജയം അംഗീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവായിരുന്നു അയ്യപ്പസംഗമമെന്നും അത് പൊളിഞ്ഞു പോയെന്നും ചെന്നിത്തല പറഞ്ഞു.


സ്ത്രീ പ്രവേശനത്തെക്കുറിച്ച് വാദിച്ച മുഖ്യമന്ത്രി ഒരു വാക്കുപോലും പറഞ്ഞില്ല. ഖേദം പ്രകടിപ്പിച്ചില്ല. പിണറായി ഒരു ഭക്തനാണോ? ഞാൻ ഭക്തനാണ്.എന്നാൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ ഖേദമുണ്ടെന്ന് പിണറായി വിജയൻ പറയണം. മുഖ്യമന്ത്രി അത് പറയാൻ തയ്യാറാണോയെന്നും ചെന്നിത്തല ചോദിച്ചു. ഭക്തരെ വഞ്ചിക്കുന്ന ഇത്തരം പരിപാടികൾ ഉടൻ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS: PATHANAMTHITTA, AYAPPA SANGAMAM, LATESTNEWS, SHABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.