അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ 114-ാമത് കൺവൻഷന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഭദ്രദീപം തെളീയിക്കുന്നു.ഇടത്തുനിന്ന് ജി. രാജ്കുമാർ, അനി രാജ് ഐക്കര, സുരേഷ് കുഴിവേലിൽ, അജീന നജീബ്, എ.ആർ. വിക്രമൻ പിള്ള, പ്രൊഫ.പൂജപ്പുര കൃഷ്ണൻ നായർ, പ്രമോദ് നാരായൺ എം.എൽ.എ., സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ,പി.എസ്.നായർ, കെ.കെ.ഗോപിനാഥൻ നായർ, ആന്റോ ആന്റണി എം.പി., മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, ജി.കൃഷ്ണകുമാർ, അഡ്വ.കെ.ഹരിദാസ്, അഡ്വ.കെ.ജയവർമ്മ എന്നിവർ സമീപം.
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നന്ന റാലിയിൽ പങ്കെടുക്കുന്ന ടീച്ചേഴ്സ് ബ്രിഗേഡ്
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണി എം.പി സംസാരിക്കുന്നു
എറണാകുളം ഷിപ്യാർഡിന് മുന്നിലത്തെ ഉയർന്ന വാട്ടർ ടാങ്ക് ക്ളീൻ ചെയ്യുന്ന തൊഴിലാളികൾ
ആലിൻ ഷെറിൻ എബ്രഹാമിന്റെ മല്ലപ്പള്ളി വാലുമണ്ണിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാതാപിതാക്കളായ അരുൺ എബ്രഹാമിനെയും ഷെറിൻ ആൻ ജോണിയെയും ആശ്വസിപ്പിക്കുന്നു
പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 148-ാമത് ജന്മദിന ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്ര സംവിധായകൻ ഡോ.ബിജു,സഭ ജനറൽ സെക്രട്ടറി ടി.കെ.അനീഷ്, രമേശ് ചെന്നിത്തല എം എൽ എ , തിരുമാവളവൻ എം.പി, സഭാ പ്രസിഡന്റ് വൈ.സദാശിവൻ, ആർ.സനൽ കുമാർ, മന്ത്രി വീണാ ജോർജ്,സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, കെ.ഡി.സീത്കുമാർ, കെ.കെ.സുരേഷ്, ആർ.ആർ.വിശ്വകുമാർ തുടങ്ങിയവർ സമീപം.
മെലിഞ്ഞൊഴുകി... കൊടുംവേനലാണ്. നിറഞ്ഞൊഴുകിയിരുന്ന പമ്പാനദി ഇന്ന് മണൽപ്പരപ്പിനിടയിലൂടെ നീർച്ചാലുകളാവുകയാണ്. അപ്പോഴും മീൻപിടിക്കാനും വെള്ളം ശേഖരിക്കാനും എത്തുന്നവർ. പത്തനംതിട്ട വാഴക്കുന്നം അക്വഡേറ്റിൽ നിന്നുള്ള കാഴ്ച.
131-ാമത് മാരാമൺ കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ സന്ദേശം നൽകുന്ന മാർത്തോമ്മ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കെ.പി.സി.സി സംസ്കാര സാഹിതി ഉത്സവിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അഭിവാദ്യം ചെയ്യുന്നു. ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ സമീപം
വടക്കാഞ്ചേരി മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകളെ തോളിലേറ്റി തിരുവാണിക്കാവ് ഷേത്രത്തിലേയ്ക്ക് ആവേശത്തോടെ പോകുന്നവർ