ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിനെയും ഇ.ഡി കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയെയും ചോദ്യം ചെയ്‌ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീംകോടതിയിൽ ആവശ്യം. അടുത്തയാഴ്‌ച ഹർജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ, മേയ് ആറിനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി അറിയിച്ചു. ഇക്കാര്യത്തിൽ പ്രത്യേക ഇമെയിൽ അയക്കാൻ നിർദ്ദേശം നൽകിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച്, വിഷയം പരിശോധിക്കാമെന്ന് വ്യക്തമാക്കി. ഹർജി തള്ളണമെന്ന് ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
സിസോദിയയുടെ കസ്റ്രഡി നീട്ടി
മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി മേയ് എട്ടുവരെ നീട്ടി. ഡൽഹി റൗസ് അവന്യു കോടതിയുടേതാണ് നടപടി. നിലവിൽ തീഹാർ ജയിലിലാണ് സിസോദിയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |