കൂടുതൽ പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിൽ
കുറവ് കാസർകോട്ടും മഞ്ചേശ്വരത്തും
കാസർകോട്: ലോക് സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞു. കഴിഞ്ഞ തവണ 80.65 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 75.29 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാത്രി 9.40 വരെ രേഖപ്പെടുത്തിയ കണക്കാണിത്. നിരവധി ബൂത്തുകളിൽ ഏഴ് മണി കഴിഞ്ഞും വോട്ടർമാരുടെ ക്യൂവുണ്ടായി. അന്തിമ കണക്ക് വന്നാലും 2019ലെ പോളിംഗ് ശതമാനത്തിലേക്ക് പോകാനിടയില്ലെന്നാണ് സൂചന. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് സി പി.എം ശക്തി കേന്ദ്രങ്ങളായ പയ്യന്നൂർ, കല്യാശേരി നിയമസഭ മണ്ഡലങ്ങളിലാണ്.യു.ഡി.എഫ്, ബി.ജെ.പി ശക്തി കേന്ദ്രങ്ങളായ കാസർകോട്ടും മഞ്ചേശ്വരത്തുമാണ് പോളിംഗ് ശതമാനം കുറഞ്ഞത്.
എൽ. ഡി. എഫ് മണ്ഡലമായ തൃക്കരിപ്പൂരിലും കാഞ്ഞങ്ങാടും ഉദുമയിലും കനത്ത പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരമുള്ള പോളിംഗ് ശതമാനം ഇങ്ങനെയാണ്.
ആകെ 1093498 പേരാണ് കാസർകോട് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത്.509682 പുരുഷൻമാരും 583811 സ്ത്രീകളും അഞ്ച് ട്രാൻസ് ജൻഡേഴ്സും വോട്ട് രേഖപ്പെടുത്തി.
നിയമസഭ മണ്ഡലം വോട്ടിംഗ് ശതമാനം 2019ലെ വോട്ടിംഗ്
മഞ്ചേശ്വരം മണ്ഡലം:72.54 - 75.87
കാസർകോട് മണ്ഡലം:71.65- 76.32
ഉദുമ മണ്ഡലം :74.55 -79.33
കാഞ്ഞങ്ങാട് മണ്ഡലം:74.64- 81.31
തൃക്കരിപ്പൂർ മണ്ഡലം: 76.86 - 83.46
പയ്യന്നൂർ മണ്ഡലം:80.30 -85.86
കല്യാശ്ശേരി മണ്ഡലം: 77.48-83.06
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |