SignIn
Kerala Kaumudi Online
Monday, 22 September 2025 12.10 AM IST

ചിറ്റാർ,പന്നിക്കുഴി,പൊന്നാംചുണ്ട് പാലങ്ങൾ യാഥാർത്ഥ്യമാകുന്നു നിർമ്മാണോദ്ഘാടനം ഇന്ന്

Increase Font Size Decrease Font Size Print Page

വിതുര: നാട്ടുകാരുടെ ചിരകാലസ്വപ്നമായ ചിറ്റാർ പാലം, പന്നികുഴി പാലം, പൊന്നാംചുണ്ട് പാലം എന്നിവയുടെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. വിതുര കലുങ്ക് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. അടൂർപ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും. 24.20 കോടി രൂപ വിനിയോഗിച്ചാണ് പുതിയ പാലങ്ങൾ നിർമ്മിക്കുന്നത്.

മഴ ശക്തമാകുമ്പോൾ വാമനപുരം നദി കരകവിയുകയും പൊന്നാംപൂണ്ട് പാലത്തെ മൂടുകയും ചെയ്യും. തുടർന്ന് വിതുരയും തെന്നൂരും ഗതാഗതം നിലയ്ക്കും. ഇതോടെ നാട്ടുകാർ കിലോമീറ്ററോളം ചുറ്റി പാലോട് വഴി വീട്ടിലെത്തേണ്ട അവസ്ഥയാണ്. ചിറ്റാർ പാലത്തിൽ വെള്ളം മൂടിയാൽ പൊൻമുടിയിലെത്താൻ പിന്നെ വഴിയില്ല. ആര്യനാട്-വിതുര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാനും കാലങ്ങളായി നാട്ടുകാർ നേരിടുന്ന ഗതാഗതപ്രശ്നത്തിന് പരിഹാരമായുമാണ് പന്നിക്കുഴി പാലം നിർമ്മിക്കുന്നത്.

ചിറ്റാർ പാലം

1905ൽ നിർമ്മിച്ച 8.5മീറ്റർ നീളവും 3.7മീറ്റർ വീതിയുമുള്ള ആർച്ച് ബ്രിഡ്‌ജാണ് ചിറ്റാർ പാലം. തിരുവനന്തപുരത്തു നിന്ന് പൊന്മുടി ഹിൽ സ്റ്റേഷനിൽ എത്താനുള്ള ഏക മാർഗമാണിത്. നന്നേ വീതി കുറഞ്ഞതിനാൽ ഒരുസമയം ഒരുവാഹനത്തിനു മാത്രമേ കടന്നുപോകാൻ കഴിയൂ. കാലപ്പഴക്കത്താൽ ബലക്ഷയവുമുണ്ട്. വെള്ളപ്പൊക്കസമയത്ത് വാട്ടർ ലെവൽ ക്രമാതീതമായി ഉയരുന്നതിനാൽ പാലത്തിന് മുകളിൽ കൂടി വെള്ളം ഒഴുകും. നടപ്പാതയോടു കൂടിയതും, ഇരുവഴിഗതാഗതം സാദ്ധ്യമാക്കുന്ന പാലമാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഫുട്പാത്തോടുകൂടിയ ആധുനിക രീതിയിലാണ് പാലം നിർമ്മിക്കുന്നത്.

പന്നിക്കുഴി പാലം

പട്ടൻകുളിച്ചപ്പാറയും, മീനാങ്കലിനെയും ബന്ധിപ്പിക്കുന്ന പാലമാണ് പന്നിക്കുഴി പാലം. പന്നിക്കുഴി പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ പ്രദേശത്തെ ആദിവാസി ഊരുകളിലുള്ളവർക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടും. ഫുട്‌പാത്തോടുകൂടിയ പുതിയപാലത്തിന് ഇരുവശങ്ങളിലുമുള്ള നിലവിലെ റോഡുമായി ബന്ധിപ്പിക്കുന്നതിന് 250 മീറ്റർ നീളമുള്ള അനുബന്ധറോഡും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊന്നാംചുണ്ട് പാലം

വിതുര തെന്നൂർ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വാമനപുരം നദിക്ക് കുറുകെയുള്ള പൊന്നാംചുണ്ട് പാലം ഹിൽഹൈവേ അലൈൻമെന്റിൽ ഉൾപ്പെട്ടതാണ്. വളരെ വീതികുറഞ്ഞതും മഴക്കാലത്ത് പാലത്തിന് മുകളിലൂടെ പുഴ ഒഴുകുന്നതിനാൽ ഗതാഗതത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ ചെറിയ പാലമാണിത്. നിലവിലെ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിർമ്മിക്കുക. 61.6 മീറ്റർനീളത്തിൽ 3 സ്‌പാൻ പാലമായും 44.48 മീറ്റർനീളത്തിൽ ബോക്സ‌് കൾവർട്ട് ആയുമാണ് പുതിയപാലംനിർമ്മിക്കുന്നത്. ഇരുവശങ്ങളിലുമായി 600മീറ്റർ നീളത്തിൽ അനുബന്ധറോഡുംനിർമ്മിക്കും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.