പമ്പ : ശബരി റെയിൽ പാതയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൂർണമായും ചെലവ് വഹിക്കേണ്ടത് കേന്ദ്രസർക്കാർ ആണെങ്കിലും സംസ്ഥാനം പകുതി ചെലവ് നിർവഹിക്കാൻ തയ്യാറാണ്.
റെയിൽപാതയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. റെയിൽവേ മന്ത്രാലയവുമായി ഏറ്റവും ഒടുവിൽ നടത്തിയ ചർച്ചയിലും 50 ശതമാനം ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചിരുന്നു.
ശബരിമല വിമാനത്താവളത്തിന് ഈ വർഷം ഡിസംബറോടെ എല്ലാ അനുമതികളും ലഭ്യമാകും. അടുത്ത വർഷത്തോടെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി നിർമ്മാണം തുടങ്ങും ശബരിമല റോപ് വേയുടെ കാര്യത്തിലും കാര്യമായ പുരോഗതി നേടാനായെന്നു മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |