കേളകം: മലയോരത്തെ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ബൂത്തുകളിൽ ഒരുക്കിയത് പൊലീസിന്റെയും കേന്ദ്രസേനയുടെയും കനത്ത സുരക്ഷ.കേളകം, കൊട്ടിയൂർ, കണിച്ചാർ തുടങ്ങിയ പഞ്ചായത്തുകളിലെ വനാതിർത്തി പങ്കിടുന്നതും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിട്ടുള്ളതുമായ 21ഓളം ബൂത്തുകളിലാണ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്.
കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൂത്തുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ വോട്ടർമാരെ ഐ.ഡി പരിശോധിച്ച ശേഷമാണ് പോളിംഗ് ബൂത്തിലേക്ക് കടത്തിവിട്ടത്. ബൂത്തുകളിൽ ലോക്കൽ പൊലീസിന്റെയും കേന്ദ്രസേനയുടെയും നേതൃത്വത്തിൽ കർശന സുരക്ഷയോടെയാണ് വേട്ടെടുപ്പ് നടന്നത്.കോളയാട് പഞ്ചായത്തിലെ കൊമ്മേരി, ചെക്യേരി, പെരുവ എന്നിവിടങ്ങളിലെ നാല് ബൂത്തുകളും കൊട്ടിയൂർ,കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ അമ്പായത്തോട്, ശാന്തിഗിരി, ഏലപ്പീടിക, പൂളക്കുറ്റി, ഓടംത്തോട്, കുണ്ടേരി അടയ്ക്കാത്തോട്, മന്ദംചേരി എന്നിവിടങ്ങളിലുള്ള 14 ബൂത്തുകളിലുമാണ് പ്രത്യേക സുരക്ഷ ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |